കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനിൽകുമാറിശന്റ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് ഹെെക്കോടതി മാറ്റിവെച്ചു. അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമമാണെന്ന് ഹർജി പരിഗണിക്കവേ ഹൈക്കോടതി പരാമർശിച്ചു. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി വിലയിരുത്തി.
പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിട്ടുള്ളത് ഗുരുതരമായ വകുപ്പുകളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് ഹൈക്കോടതി ജാമ്യഹര്‍ജി പരിഗണിച്ചത്.
ആറ് വര്‍ഷമായി താന്‍ ജയിലില്‍ കഴിയുന്നതെന്ന് പള്‍സര്‍ സുനി ജാമ്യഹര്‍ജിയില്‍ പറയുന്നു. ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ജാമ്യം അവകാശല്ലേയെന്ന് ഹൈക്കോടതി പ്രോസിക്യൂട്ടറോട് ചോദിച്ചു. എന്നാല്‍ പ്രതി വിചാരണ തീരാതെ ജയിലില്‍ കഴിയുകയാണ്. അതിനാല്‍ പ്രതി ചെയ്തിരിക്കുന്ന കുറ്റകൃത്യത്തിന്റെ ആഴം കൂടി പരിഗണിക്കണമെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.