വടകര: വടകരയിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയിൽ. വടകര മേപ്പയിൽ കല്ലുനിറപറമ്പത്തു പ്രതീപാണ് വീട്ടിൽ 1,700 കിലോ ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. ഒറീസയിൽ നിന്നും വിവാഹം കഴിച്ച പ്രതീപ് ഭാര്യ വീട്ടുകാരുടെ സഹായത്തോടെ സ്ഥിരമായി കേരളത്തിലേക്ക് കഞ്ചാവ് കടത്തി കൊണ്ട് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രതിയുടെ യാത്രാവിവരങ്ങളും മറ്റും ശേഖരിച്ചു ഡാൻസാഫ് സ്ക്വാർഡ് അംഗങ്ങൾ മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.
പുലർച്ചെ ട്രെയിനിൽ വന്ന പ്രതി വീട്ടിൽ എത്തിയ ഉടനെ പോലീസ് എത്തി പിടികൂടുകയായിരുന്നു. നേരത്തെ പ്രതിക്ക് ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ കഞ്ചാവ് കൈവശം വെച്ചതിനു വടകര പോലീസ് സ്റ്റേഷനിൽ അടിപിടി കേസുകളും ഉണ്ട്. വടകര പോലീസ് സ്റ്റേഷനിലെ
എസ് ഐ. കെ എം രവി, റിനീഷ്, ശ്രീലേഷ്, അനീഷ്, ഡാൻസാഫ് സ്ക്വാർഡ്, എസ് ഐ മാരായ രാജീവ് ബാബു, സുരേഷ്, എസ് സി പി ഒ മാരായ ഷാജി. വി വി, ബിനീഷ് വി സി, അനിൽകുമാർ, ദീപക്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.നാട്ടിലെ ചില്ലറ വിൽപ്പനക്കാർക്ക് എത്തിക്കുകയാണ് പ്രതി ചെയ്യുന്നത്പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.