കോഴിക്കോട്∙ ഇന്നത്തെ രാഷ്ട്രീയ കാലത്തിൽ വൈക്കം മുഹമ്മദ് ബഷീർ ജീവിച്ചിരുന്നെങ്കിൽ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നെന്ന് സ്പീക്കർ എ.എൻ.ഷംസീർ. അന്നത്തെ കാലത്ത് പ്രേമലേഖനം എഴുതിയതിന് ജയിലിൽ കിടന്ന ആളാണ് ബഷീർ. ഇന്ന് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമവും ഏക സിവിൽകോഡും നടപ്പാക്കാൻ ഒരുങ്ങുമ്പോൾ ബഷിറിന് തന്റെ നിലപാട് പറയാനുണ്ടാകും. അത് എഴുത്തിലൂടെ ആവിഷ്ക്കരിച്ചാൽ ജയിലിൽനിന്നു പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പറയാനുള്ളത് കൂസലില്ലാതെ വെട്ടിത്തുറന്നു പറയുന്ന എഴുത്തുകാരനായിരുന്നു ബഷീർ അതാണ് അദ്ദേഹത്തിന്റെ സവിശേഷതയെന്നും സ്പീക്കർ പറഞ്ഞു. ബേപ്പൂർ വൈലാലിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
വൈക്കം മുഹമ്മദ് ബഷീർ ജീവിച്ചിരിപ്പുണ്ടെങ്കിൽ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു: സ്പീക്കർ എ.എൻ.ഷംസീർ
Jul 5, 2023, 10:23 am GMT+0000
payyolionline.in
പനിക്കാലം നേരിടാൻ ആശ വർക്കർമാർക്ക് കരുതൽ കിറ്റ്
അതിദരിദ്ര കുടുംബങ്ങളില്‍ നിന്ന് അധികരേഖ ശേഖരിക്കില്ല; വകുപ്പുകൾക്ക് മന്ത്രിസഭ ..