കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയെ പരിഹസിച്ച് സിപിഐഎം നേതാവ് എം എം മണി. കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര നടത്തണമെങ്കിൽ വി ഡി സതീശന്റെ വീട്ടിൽ നിന്നു കൊണ്ടുവരണം. വി ഡി സതീശൻ ഉണ്ടാക്കുന്നത് കാണാം എന്നും പരിഹാസം. ഗാന്ധിജിയെ കൊന്നവരുടെ കയ്യിൽ രാജ്യം എത്തിച്ചു കൊടുത്തവരാണ് സതീശന്റെ പാർട്ടി. കേരളത്തിൽ വികസനം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.
സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്, പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാമെന്നും എം എം മണി പരിഹസിച്ചു. പിണറായി വിജയനും എംവി ഗോവിന്ദനും എതിരായ പാർട്ടി കമ്മിറ്റികളിലെ വിമർശനത്തിലും അദ്ദേഹം പ്രതികരിച്ചു. വ്യക്തിയെ കേന്ദ്രീകരിച്ച് വിമർശനം നടത്തേണ്ട ആവശ്യമില്ല. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ കേരളത്തിലെ പാർട്ടിക്കുള്ളിൽ എതിർപ്പില്ല.
തിരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് ഞങ്ങളെ ഒരു പുല്ലും ചെയ്യാൻ ആർക്കും കഴിയില്ല മുണ്ടും മടക്കി കുത്തി തന്നെ നിക്കും.വിഡി സതീശൻ സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിലാണ് ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പിലാക്കാൻ തീരുമാനിച്ചത്. ഈ പ്രഖ്യാപനം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായിരിക്കെയാണ് എം.എം. മണിയുടെ വിവാദ പ്രതികരണം പുറത്തുവരുന്നത്.
