തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പൊലീസുകാരെ വിട്ടു നൽകാതെ എഡിജിപി എംആർ അജിത് കുമാർ. ഡ്രൈവർമാരും പേഴ്സണൽ സെക്യൂരിറ്റി ഓഫീസറുമായി 15 പൊലീസുകാരാണ് ഒപ്പമുള്ളത്. സസ്പെൻഷനിലായാൽ പൊലീസുകാരെ മടക്കണമെന്നാണ് ചട്ടം. എന്നാൽ പൊലീസുകാരെ ഇതേവരെ മടക്കിയിട്ടില്ല. സസ്പെൻഷനിലായ ഉദ്യോഗസ്ഥന് കൂടെ നിൽക്കുന്ന പൊലീസുകാർക്ക് ഹാജർ നൽകാനും നിയമപരമായി കഴിയില്ല. പൊലീസുകാർക്ക് സസ്പെൻഷനിലുള്ള അജിത് കുമാർ തന്നെ ഹാജർ നൽകിയതും നിയമപരമായി പ്രശ്നമായിരിക്കുകയാണ്. പൊലീസുകാർ സർവ്വീസ് പ്രശ്നം ഉന്നയിച്ച് യൂണിറ്റ് മേധാവികളെ സമീപിച്ചുവെങ്കിലും ഒരു ഉദ്യോഗസ്ഥനെ പോലും ഇതേവരെ മടക്കി വിളിക്കാൻ പൊലീസ് ആസ്ഥാനത്ത് നിന്നും നിർദ്ദേശവും ഉണ്ടായിട്ടില്ല.
സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പൊലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ; ഒപ്പമുള്ളത് ഡ്രൈവറും ഗൺമാനുമടക്കം 14 പേർ
Sep 2, 2026, 12:32 pm GMT+0000
payyolionline.in
ലോക നാളീകേര ദിനം:തേങ്ങയുടെ നൂറു ഭാവങ്ങൾ ഒരൊറ്റ വേദിയിൽ; വന്മുകം – എളമ്പ ..
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്: ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം;
