കൊയിലാണ്ടി: കഴിഞ്ഞ ദിവസം തീവണ്ടിയാത്രക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു. ആന്ധ്ര സ്വദേശിയായ റഫീഖ് (22) ആണ് കൊല്ലപ്പെട്ടെതെന്ന് തിരിച്ചറിഞ്ഞു. ഇയാൾ തിരുവനന്തപുരം പൂജപ്പുര ഗവ. ഓർഫനേജിലെ അന്തേവാസിയാണ്.
തിങ്കളാഴ്ച രാത്രി 10.40 ഓടെയാണ് കൊല്ലം ആനക്കുളം റെയിൽവെ ഗേറ്റിനു സമീപം മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽ നിന്നും സംഭവത്തെ തുടർന്ന് തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തു വിനെ അറസ്റ്റ് ചെയ്ത് റിമാണ്ടിലാണ്. സംഭവസ്ഥലത്ത് നിന്ന് രക്തത്തിൻ്റയും, മുടിയുടെയും സാമ്പിൾ റെയിൽവെ പോലീസ് ശേഖരിച്ചിരുന്നു. സോനു മുത്തു കാഞ്ഞങ്ങാട് ബാർബർഷാപ്പ് നടത്തുകയാണ്. ഇയാൾ കടയിലെക്ക് സാധനങ്ങൾ വാങ്ങാൻ കോയമ്പത്തൂരിലെക്ക് പോകവെയാണ് ട്രെയിനിൽ വെച്ച് വാക്കേറ്റമുണ്ടായത്. ഇവർ തമ്മിൽ വാക്കേറ്റം നടത്തുന്നവീഡിയോ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു.