കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് യുവ പ്രസാധകക്കെതിരെ കഥാകൃത്ത് വി.ആർ. സുധീഷിന്റെ മാനനഷ്ടക്കേസ്.
തന്റെ വ്യക്തി-സാമൂഹിക ജീവിതത്തിന് ഇത് ദോഷമുണ്ടാക്കുകയും അപകീർത്തികരമാവുകയും ചെയ്തെന്ന് കാണിച്ച് യുവപ്രസാധകക്കെതിരെ കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ അഡ്വ. പി. രാജേഷ് കുമാർ മുഖേനയാണ് കേസ് നൽകിയത്.
ഹരജി ഈമാസം 25ന് വീണ്ടും പരിഗണിക്കും. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നേരത്തെ അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചെങ്കിലും യുവപ്രസാധക ദുരാരോപണങ്ങൾ ആവർത്തിക്കുന്നുവെന്ന് വി.ആർ. സുധീഷ് ഹരജിയിൽ കുറ്റപ്പെടുത്തുന്നു.