നന്തി: വ്യവസായി ഫാരിസ് അബൂബക്കറിന്റെ നന്തിബസാറിലെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധന രണ്ടാം ദിവസവും തുടർന്നു. തിങ്കളാഴ്ച പകൽ മുഴുവൻ നീണ്ട റെയ്ഡിന് ശേഷം ചൊവ്വാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ പരിശോധന തുടർന്നു.
ഫാരിസുമായി ബന്ധപ്പെട്ട ഓഫിസുകളിലും സ്ഥാപനങ്ങളിലും ഐ.ടി. വകുപ്പിന്റെ കീഴിൽ രാജ്യവ്യാപക റെയ്ഡ് നടക്കുന്നതിന്റെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ തറവാടായ നന്തിയിലെ വീട്ടിലും റെയ്ഡ് തുടരുന്നത്.
ഫാരിസിന്റെ മാതാവ് മാത്രമേ റെയ്ഡ് സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ എന്നാണ് സൂചന. ഫാരിസ് സ്ഥിരമായി ചെന്നൈയിലും വിദേശത്തുമായതിനാൽ നന്തിയിലെ വീട്ടിൽ വന്നുപോകാറാണ് പതിവ്.