കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അഗസ്റ്റിൻ സഹോദരൻമാർ കോടതിയിൽ പുതിയ ഹർജി നൽകി. ഹർജിയിൽ കോടതി നാളെ ഉത്തരവിടും. അതേസമയം, കോടതിയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാവാൻ അനുമതി ചോദിച്ചും അഗസ്റ്റിൻ സഹോദരൻമാർ അപേക്ഷ നൽകി. കോൺഫറൻസിന് അനുമതി നൽകണമോ വേണ്ടയോ എന്നും നാളെ വിധി പറയും. കൂടാതെ കേസിലെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന തിയതിയും കോടതി നാളെ തീരുമാനിക്കും.
