ബ്യൂണസ് ഐറീസ്: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസ്സി. ലോകകപ്പ് ഫൈനലില്‍ സ്പെയിനിനോട് അർജന്റീന പരാജയപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം എടുത്ത തീരുമാനം ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം പുറത്തുവിട്ടത്. തീരുമാനം അങ്ങേയറ്റം വേദനാജനകമായിരുന്നുവെങ്കിലും പിൻവാങ്ങാൻ ഇതാണ് ശരിയായ സമയമെന്ന് വിശ്വസിക്കുന്നതായി മെസ്സി വൈകാരികമായ സന്ദേശത്തിൽ വ്യക്തമാക്കി.
അർജന്റീനയുടെ ജഴ്സിയിൽ എപ്പോഴും പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്നും ആരാധകരെ സന്തോഷിപ്പിക്കുകയും അഭിമാനിക്കുമെന്നതുമായിരുന്നു തന്റെ ലക്ഷ്യമെന്നും മെസ്സി പറഞ്ഞു. പ്രയാസകരമായ ഘട്ടങ്ങളിലും ഒപ്പം നിന്ന കുടുംബത്തിനും, പരിശീലകർക്കും, സഹതാരങ്ങൾക്കും, ആരാധകർക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രതിഭാധനരായ യുവ കളിക്കാർക്ക് ഇനി അവസരം നൽകേണ്ടതുണ്ടെന്നും രാജ്യത്തിനായി തനിക്കുള്ളതെല്ലാം നൽകിയതിൻ്റെ അഭിമാനത്തോടെയും മനസ്സമാധാനത്തോടെയുമാണ് മടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ടീമിനെ പ്രതിനിധീകരിക്കുക എന്നത് മനോഹരവും എന്നാൽ കഠിനവുമായ യാത്രയായിരുന്നുവെന്ന് ഓർത്തെടുത്ത മെസ്സി, വിരമിച്ചാലും അർജന്റീനയുടെ ഏറ്റവും വലിയ പിന്തുണക്കാരനായി തുടരുമെന്ന് വ്യക്തമാക്കി. തന്നെ അർജന്റീനിയനാക്കിയതിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസ്താവന അവസാനിപ്പിച്ചത്. മെസ്സിയുടെ വിരമിക്കലോടെ അന്താരാഷ്ട്ര ഫുട്ബോളിലെയും അർജന്റീന കായിക ചരിത്രത്തിലെയും അവിസ്മരണീയമായ ഒരു പ്രധാന അധ്യായത്തിനാണ് തിരുശ്ശീല വീഴുന്നത്.
