തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ അവസാന ബജറ്റിനായി കാതോർത്ത് കേരളം. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിക്കുമെന്ന് ഉറപ്പാണ്. പ്രായോഗിക നിർദേശങ്ങൾ ഉൾപ്പെടുത്തി നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുന്നതായിരിക്കും ബജറ്റെന്ന സൂചനകൾ ധനമന്ത്രി കെ.എൻ ബാലഗോപാൽ നൽകിയിട്ടുണ്ട്.
ആശവർക്കർമാർ, സാക്ഷരത പ്രേരക്മാർ എന്നിവരുടെ വേതനം 1,000 രൂപ വർധിപ്പിച്ചു
അങ്കണവാടി വർക്കർമാരുടെ പ്രതിമാസവേതനം 1000 രൂപ വർധിപ്പിച്ചു
ക്ഷേമപെൻഷനുകൾക്കായി 14,500 കോടി
കണക്ട് വർക്ക് സ്കോളർഷിപ്പ് പദ്ധതിക്ക് 400 കോടി
സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3800 കോടി വകയിരുത്തി
10 വർഷം മുമ്പുള്ള കേരളമല്ല, ഇത് ന്യു നോർമൽ കേരളമെന്ന് ധനമന്ത്രി
