വടകര: വടകരയിലെ വ്യാപാരിയുടെ മരണത്തിൽ കൊലപാകമെന്ന നിഗമനത്തിൽ പോലീസ് . സാഹചര്യങ്ങൾ കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പഴയ ബസ് സ്റ്റാന്റിന് സമീപം മാർക്കറ്റ് റോഡ് ലൈനിലെ രാജനാണ് മരിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. സ്വർണ മാല, മോതിരം, ബാഗ്, ബൈക്ക് എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. കഴുത്തിലും വിരലുകളിലും ചെറിയ പരിക്കുകളുണ്ട്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പുതിയാപ്പ് സ്വദേശി ഇ.എ. ട്രഡേഴ്സ് രാജൻ (62 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
രാത്രി വീട്ടിലെത്താൻ വൈകിയതോടെ മകനും മരുമകനും കൂടി അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്നത് കണ്ടത്.
ഇയാളുടെ ദേഹത്തുണ്ടായിരുന്ന 3 പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. കഴുത്തിലും , മുഖത്തും , വിരലുകളിലും പരിക്കേറ്റ പാടുകൾ ഉണ്ട്.
ഇയാളുടെ മോട്ടോർ ബൈക്കും കാണാതായി.
രാത്രിയിൽ കടക്കുള്ളിൽ നിന്ന് ഷട്ടറിന്റെ ശബ്ദം കേട്ടതായി സമീപത്തുണ്ടായിരുന്നവർ പോലീസിൽ
മൊഴി നൽകി. മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറി യിലേക്ക് മാറ്റി. പ്രദേശത്തെ സിസിടിവിയും പോലീസ് പരിശോധിക്കുന്നുണ്ട്.ഡോഗ് സ്കോഡും ഫോറൻസിക്ക് വിദഗ്ദരും പരിശോധന നടത്തി.