മഹാരാഷ്ട്രയിലെ കൂട്ടമരണം: ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണം, നഷ്ടപരിഹാരം നൽകണമെന്ന് പ്രിയങ്ക ഗാന്ധി

news image
Oct 3, 2023, 5:25 am GMT+0000 payyolionline.in

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നന്ദേഡിൽ സർക്കാർ ആശുപത്രിയിലെ കൂട്ട മരണത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദുരിതബാധിതരായ കുടുംബങ്ങൾക്ക് x പ്രിയങ്ക ആവശ്യപ്പെട്ടു.മഹാരാഷ്ട്രയിൽ മരുന്നുക്ഷാമത്തെ തുടർന്ന് 12 ശിശുക്കൾ ഉൾപ്പെടെ 24 രോഗികൾ മരിച്ചുവെന്നത് ദുഃഖകരമായ വാർത്തയാണ്. മരണപ്പെട്ടവരുടെ ആത്മാക്കൾക്ക് ദൈവം സമാധാനം നൽകട്ടെ. മരിച്ചവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം -പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.

നന്ദേഡിലെ സർക്കാർ ആശുപത്രിയിലെ കൂട്ട മരണത്തിൽ മഹാരാഷ്ട്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ കണ്ണിൽ പാവപ്പെട്ടവരുടെ ജീവന് വിലയില്ലെന്നും പബ്ലിസിറ്റിക്കായി ബി.ജെ.പി സർക്കാർ ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുവെന്നും രാഹുൽ എക്സിൽ കുറിച്ചു.

ഇന്നലെയാണ് മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രയിൽ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കൾ അടക്കം 24 പേർക്ക് ജീവൻ നഷ്ടമായത്. ഡോ. ശങ്കറാവു ചവാൻ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.

മരിച്ച 12 പേരിൽ ആറ് ആണും ആറ് പെൺ കുഞ്ഞുങ്ങളും ഉൾപ്പെടും. അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളുമാണ് മരിച്ച മുതിർന്നവർ. ഹൃദ്രോഗം, വിഷബാധ, ഉദരരോഗം, വൃക്കരോഗം, പ്രസവം, അപകടത്തിലേറ്റ പരിക്ക് തുടങ്ങിയ രോഗികളാണ് മരിച്ചത്. ആവശ്യത്തിന് മരുന്നില്ലാത്തതാണ് സംഭവത്തിന് വഴിവെച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe