ബാലുശ്ശേരി : ബാലുശ്ശേരി പനായിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്ന സംഭവം, 10 വർഷം മുമ്പ് ഇളയ മകൻ സുമേഷ് അമ്മയെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം വീട്ടിൽ അശോകനും മകൻ സുധീഷും മാത്രമാണ് താമസം.
തിങ്കളാഴ്ച രാത്രിയായിട്ടും വീട്ടിൽ വെളിച്ചമൊന്നും കാണാത്തതിനെ തുടർന്ന് അയൽവാസികൾ വന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കാണുന്നത്. ചാണോറ അശോകനാ(71)ണ് മകൻ സുധീഷിന്റെ വെട്ടേറ്റ് മരിച്ചത്.ലഹരിയ്ക്കടിമയായ സുധീഷ് മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. അച്ഛനും മകനും തമ്മിൽ തിങ്കളാഴ്ച രാവിലെ വഴക്കുണ്ടായിരുന്നു.
കൊലപാതകത്തിനു ശേഷം വീട് വിട്ടിറങ്ങിയ സുധീഷിനെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.