മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയെ ജയിലിൽ സഹതടവുകാർ തല്ലിക്കൊന്നു

news image
Jun 2, 2024, 2:36 pm GMT+0000 payyolionline.in

മുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതിയെ ജയിലിൽ സഹതടവുകാർ തല്ലിക്കൊന്നു. ജീവപര്യന്തം തടവ് അനുഭവിക്കുന്ന മനോജ് കുമാർ ഭവർലാൽ ഗുപ്ത എന്ന മുഹമ്മദ് അലി ഖാനാണ് (59) കൊല്ലപ്പെട്ടത്.

ഞായറാഴ്ച കോലാപൂരിലെ കലംബ സെൻട്രൽ ജയിലിലാണ് സംഭവം. ജയിലിൽ കുളി സ്ഥലത്തുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. തർക്കത്തിനിടെ അഴുക്കുചാലിന്റെ ഇരുമ്പുമൂടിയെടുത്ത് ഖാന്റെ തലക്കടിക്കുകയായിരുന്നു. നിലത്തു വീണ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

പില്യ സുരേഷ് പാട്ടീൽ എന്ന പ്രതീക്, ദീപക് നേതാജി ഖോട്ട്, സന്ദീപ് ശങ്കർ ചവാൻ, ഋതുരാജ് വിനായക് ഇനാംദാർ, സൗരഭ് വികാസ് എന്നവരാണ് ​പ്രതികളെന്നും ഇവർക്കെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe