ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏഴ് മണ്ഡലങ്ങൾ ലക്ഷ്യമിട്ട് ബിജെപി. നരേന്ദ്രമോദിക്ക് കേരളത്തിൽ 36 ശതമാനം ജനപിന്തുണയുണ്ടെന്നും ലീഗിനോട് സിപിഎം കാട്ടുന്ന പ്രണയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ എം പി പറഞ്ഞു.
കേരളത്തിലെ ഇരുമുന്നണികളുടെയും നിഴൽ യുദ്ധം ബിജെപി തുറന്നുകാണിക്കുമെന്നും കൃസ്ത്യൻ മുസ്ലീം വിഭാഗങ്ങളെ ഒപ്പം നിർത്തുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. കെ സുരേന്ദ്രനടക്കമുള്ള സംസ്ഥാന ഭാരവാഹികൾ ചുമതലയിൽ തുടരുമെന്നും നിലവിലെ നേതൃത്വത്തിൽ പൂർണ തൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ് ജയശങ്കർ മത്സരിക്കുമോ എന്ന ചോദ്യത്തിന് അഭ്യൂഹങ്ങൾ പാർട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു പ്രകാശ് ജാവദേക്കറുടെ മറുപടി.