കക്കട്ട്: കക്കട്ട് മണ്ണിയൂർ താഴെ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണിയൂർ താഴെ നിടുവലം കണ്ടി ഷിബിലിന്റെ ഭാര്യ മുള്ളമ്പത്ത് സ്വദേശിനി വിസ്മയ (24), ഇവരുടെ ഏഴ് മാസം പ്രായമായ മകൾ എന്നിവരാണ് മരിച്ചത്.
വീട്ടിന് മുൻ വശത്തെ ജല നിധി പൊതു കിണറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ എട്ടരയ്ക്കായിരുന്നു സംഭവം. വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറി
ന്റെ ഇരുമ്പ് വാതിൽ തുറന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്
നാദാപുരത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം മൃതദേഹങ്ങൾ പുറത്തെടുത്ത്
കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കിണർ ആൾമറയുടെ ഇരുമ്പ് വാതിൽ തുറന്ന് കുഞ്ഞിനെയും എടുത്ത് വിസ്മയ കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.